പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് നാലു ജീവപര്യന്തം

രിപ്പാട്: പതിമൂന്നുവയസുകാരിയെ ഒരു വർഷത്തോളം തുടർച്ചയായി ലൈംഗികചൂഷണത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛനു നാലു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 26 വർഷത്തെ തടവുകൂടിയുണ്ട്. ഇത് അനുഭവിച്ച ശേഷമാണു ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ കഴിയണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ലക്ഷംരൂപ പിഴയും ഒടുക്കണം. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ശാലീന വി.ജി. നായരാണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്. പീഡനത്തിന് അമ്മയുടെ ഒത്താശയുണ്ടായെങ്കിലും കുട്ടിയുടെമൊഴി അവർക്ക് അനുകൂലമായിരുന്നു. അമ്മയ്ക്കു 41 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും മുൻപ് അവർ റിമാൻഡിൽക്കഴിഞ്ഞ 45 ദിവസം ശിക്ഷാകാലമായി പരിഗണിച്ചു വിട്ടയച്ചു.

ഹരിപ്പാട് പോക്സോ കോടതിയിലെ ആദ്യ ശിക്ഷാവിധിയാണിത്. ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലിചെയ്തിട്ടുള്ള തലയോലപ്പറമ്പ് സ്വദേശിക്കാണു ശിക്ഷലഭിച്ചത്. നൂറനാട് പോലീസ് 2015-ൽ രജിസ്റ്റർചെയ്ത കേസിലാണിത്. കൊട്ടാരക്കര നെടിയവിള, ഇടപ്പോൺ ചെറുമുഖ, പൊൻകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കുതാമസിക്കുമ്പോഴാണ് പീഡനം നടന്നത്.

 

Top