ഖത്തറില്‍ പാലിന് ക്ഷാമമില്ല; വിമാനമാര്‍ഗം എത്തുന്നു 4000 പശുക്കള്‍

ത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ വ്യത്യസ്തമായ ഒരു പ്രതിരോധം.

രാജ്യത്തെ പാല്‍ക്ഷാമം പരിഹരിക്കാനായി 4000 പശുക്കളെയാണ് ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി വിമാനമാര്‍ഗ്ഗം ഖത്തറിലെത്തിക്കുന്നത്.

ഖത്തറിലെ ഒരു ബിസിനസ് പ്രമുഖനാണ് ഇതിന്റെ പിന്നില്‍. സൗദിയില്‍ നിന്നുള്ള പാല്‍ രാജ്യത്തേക്കെത്തുന്നത് നിലച്ചപ്പോള്‍ സ്വന്തം നിലക്ക് തന്നെ അതിന് സാധ്യമായ പ്രതിരോധം തീര്‍ക്കാമെന്ന സര്‍ഗ്ഗാത്മക ചിന്തയാണ് സ്വദേശി ബിസിനസ് പ്രമുഖന്റെ ഈ തീരുമാനത്തിന് പിന്നില്‍.

ഖത്തറിലെ പവര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാനായ മുതാസ് അല്‍ ഖയ്യാത്താണ് വേറിട്ട പ്രതിരോധം തീര്‍ക്കുന്ന രാജ്യസ്‌നേഹി.

ഇതിനായി ഖത്തര്‍ എയര്‍വെയ്‌സിന്റെ 60 വിമാനങ്ങള്‍ ചാര്‍ട്ടുചെയ്യും. വിമാനമാര്‍ഗ്ഗം പശുക്കളെയെത്തിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിയാണിത്.

ഖത്തറിനായി വല്ലതും ചെയ്യേണ്ട സമയമാണിതെന്നാണ് മുതാസ് അല്‍ ഖയ്യാത്ത് ഒരു മാധ്യമത്തോട് പ്രതികരിച്ചത് പശുക്കള്‍ക്കായി വിശാലമായ പുല്‍കൃഷി നടത്താനാണ് മുതാസ് അല്‍ഖയ്യാത്ത് പദ്ധതിയിടുന്നത്. ഇതിനായി ഏകദേശം 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണമുള്ള ഭൂമിയാണ് സജ്ജമാക്കുന്നത്.

പശുക്കളെ വളര്‍ത്താനായി ദോഹയുടെ വടക്കുഭാഗ ഈ മാസം അവസാനത്തോടെത്തന്നെ മുതാസിന്റെ ഫാമില്‍ നിന്ന് ‘മെയ്ഡ് ഇന്‍ ഖത്തര്‍ പാല്‍’ ഖത്തര്‍ വിപണിയിലിറങ്ങും.

Top