ഹൈദരാബാദ് : പുരുഷ വേഷത്തിൽ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പൊലീസ് പിടിയിൽ.
പുരുഷനായി വേഷം മാറിനടക്കുന്ന നിരവധി വാർത്തകൾ ദിവസവും നാം കാണാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്തമാണ് ഈ കഥ.
മൂന്നു പെണ്‍കുട്ടികളെയാണ് ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടി ഇത്തരത്തിൽ വിവാഹം കഴിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തിലാണ് രമാദേവി ജീവിച്ചിരുന്നത്.
അതിനാൽ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി കഴിഞ്ഞിരുന്നത്.
രമാദേവിയുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു.
ഇതിനിടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി. ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തിന് ദിവസങ്ങൾ കഴിഞ്ഞാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് ആ പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രമാദേവി മുന്‍പും രണ്ടു തവണ വിവാഹിതയായതായി പൊലീസ് കണ്ടെത്തി. . 16, 17, വയസുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമാദേവി വിവാഹം ചെയ്തത്.
രമാദേവിയുടെ മാനസിക നില പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.