പിടിച്ചുപറി കേസ്; പ്രതി 22 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരന്‍ (42)നെയാണ് പിടികൂടിയത്. 22 വര്‍ഷം മുമ്പ് തിരൂരില്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്ത് കൂടെ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം എന്നിവ നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു.

ഇതിനിടെ ഹോട്ടലുടമയുടെ ഭാര്യയുടെ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു. അന്ന് പൊലീസ് പിടിയിലായ സുന്ദരന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃശൂര്‍ റേഞ്ച് ഡി ഐ ജി യുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയില്‍ സുന്ദരനെ പാലക്കാട്ടുള്ള വസതിയില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു.

 

Top