തമിഴ്‌നാട്ടിലെ മധുരയില്‍ ജല്ലിക്കെട്ട് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം

jellikett

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു. ഡിണ്ടിക്കല്‍ ജില്ലയിലെ സനാര്‍പട്ടി സ്വദേശി എസ്. കാളിമുത്ത്(19)ആണ് മരിച്ചത്. ജല്ലിക്കെട്ട് ആഘോഷം കാണാനെത്തിയതായിരുന്നു യുവാവ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ, ആവണിയപുരം ജല്ലിക്കട്ട് മത്സരത്തിനിടയില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ 22 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആവണിയപുരത്താണ് മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത്. ഇത്തവണത്തെ ജല്ലിക്കട്ട് മത്സരങ്ങള്‍ക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. 10 മെഡിക്കല്‍ സംഘങ്ങളുള്‍പ്പടെ മൃഗങ്ങള്‍ക്കും, മത്സരാര്‍ഥികള്‍ക്കും വേദിയില്‍ ചികിത്സാ സൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലീസുദ്യോഗസ്ഥരുള്‍പ്പെടെ കര്‍ശന സുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top