ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹേമന്ത്, ദേവരാജ് എന്നീ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹേമന്തും, ദേവരാജും മറ്റു രണ്ടുപേരും ഭക്ഷണം കഴിക്കാനായി ഇന്ദിരാ കാന്റീനില്‍ എത്തി. ഭക്ഷണം ഓഡര്‍ ചെയ്യുകയും ആവശ്യപ്പെട്ട പ്രകാരം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഭക്ഷണത്തില്‍ നിന്നും പാറ്റയെകിട്ടി എന്ന് പറഞ്ഞ് ഇവരുവരും ബഹളം വെക്കുകയും , ചീത്ത വിളിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹേമന്ത് തന്നെയാണ് ഭക്ഷത്തില്‍ പാറ്റയെ ഇട്ടത് എന്നു കണ്ടെത്തിയത്.

ഹേമന്താണ് ഇത് ചെയ്തതെന്ന് ദേവരാജിനും അറിയാമായിരുന്നെങ്കിലും പൊലീസിനോട് പറയാന്‍ ഇയാളും തയ്യാറായില്ല.

ഹേമന്തിനും ദേവരാജിനും എതിരെ കാന്റീന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കര്‍ണ്ണാടക സര്‍ക്കാര്‍ ഈ വര്‍ഷം ആഗസ്റ്റിലാണ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീന്‍ അരംഭിച്ചത്.

Top