അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ബന്ദികളാക്കിയ 235 പേരെ വിട്ടയച്ചു

Terrorists

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സരിഫുല്‍ പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ ബന്ദികളാക്കിയ 235 പേരെ വിട്ടയച്ചു.

സ്ത്രീകളും കുട്ടികളുമടക്കം 235 പേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ വിട്ടയച്ചത്. താലിബാന്‍ നേതാക്കളുമായി പ്രാദേശിക തലത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് ഇത്രയധികം ആളുകളെ മോചിപ്പിക്കാന്‍ തീരുമാനമായത്.

ശനിയാഴ്ച സരിഫുല്‍ പ്രവിശ്യയില്‍ താലിബാന്‍, ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മിര്‍സാ ഒലാങ് ഗ്രാമത്തില്‍ അക്രമികള്‍ 30 വീടുകള്‍ക്കു തീവയ്ക്കുകയും ചെയ്തിരുന്നു. ഹസാര ഷിയാകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.

Top