കീവിലെ സ്‌ഫോടന പരമ്പര, പുതിന്റെ യുക്രെയ്ന്‍ വിമർശനത്തിനു പിന്നാലെ

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്റേത് ഭീകരപ്രവർത്തനമാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്‌ഫോടന പരമ്പര.

കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്‌നിയന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.

 

Top