ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി രൂപ

ഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. 2022-ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ – ഉക്രൈൻ യുദ്ധം, യുഎസ് ഫെഡറൽ റിസർവിന്റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവ് എന്നിവ രൂപയ്ക്ക് തിരിച്ചടിയായി.

ഈ വർഷത്തെ അവസാന വ്യാപാര ദിനത്തിൽ 82.72 ൽ രൂപ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 2015 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, 2021 അവസാനത്തിലെ 74.33 ൽ നിന്ന് യുഎസ് കറൻസിയിലേക്ക് രൂപയുടെ മൂല്യം 82.72 ആയി അവസാനിച്ചു.

റഷ്യ-ഉക്രെയ്ൻ സംഘർഷം സൃഷ്ടിച്ച എണ്ണവിലയിലെ മാറ്റങ്ങൾക്ക് ഇരയായതും രൂപയായിരുന്നു, ഇത് ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് നിലയിലേക്ക് തള്ളിവിട്ടു. 2023-ലേക്ക് കടക്കുമ്പോൾ ചരക്ക് വില ലഘൂകരിക്കുന്നതിൽ നിന്ന് ആശ്വാസം കണ്ടെത്തുമെന്നും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടരുമെന്നും വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. അതേസമയം വികസിത സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം നീണ്ടുനിന്നാൽ ഇന്ത്യയുടെ കയറ്റുമതിയെ ഇത് ഗുരുതരമായി ബാധിക്കും.

പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്കുകൾ ഉയർത്തിയേക്കും. ഇത് രൂപയെ വീണ്ടും തളർത്തും രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് പൂർണമായും കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Top