The real reason behind Amala Paul and Vijay divorce

ചെന്നൈ: നടി അമല പോളും തെന്നിന്ത്യന്‍ സംവിധായകന്‍ വിജയ്‌യും തമ്മില്‍ വേര്‍പിരിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം അമല സിനിമാ രംഗത്ത് സജീവമായതാണെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം.

വിവാഹശേഷവും അമലക്ക് അഭിനയം തുടരാന്‍ തന്റെ കുടുംബം അനുമതി നല്‍കിയിരുന്നു എന്ന വിജയ്‌യുടെ വെളിപ്പെടുത്തല്‍ തന്നെയാണ് യാഥാര്‍ത്ഥ്യമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചവര്‍ പിരിയുന്ന ഘട്ടത്തില്‍ ഇണയെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്താന്‍ ആഗ്രഹിക്കാതിരുന്നതിനാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം വിജയ് പുറത്ത് വിടാത്തതെന്നാണ് സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു ഭര്‍ത്താവിന് ഒരിക്കലും അംഗീകരിക്കാനോ പൊറുക്കാനോ പാടില്ലാത്ത ‘വലിയ തെറ്റ്’ അമലയുടെ ഭാഗത്ത് നിന്നുണ്ടായതാണ് ദാമ്പത്യ ജീവിതം തകരാനിടയാക്കിയതെന്നാണ് പുതിയവിവരം.

ആ തെറ്റ് എന്താണെന്നറിയാന്‍ വിജയ്‌യുടെയും അമലയുടെയും പിന്നാലെ കൂടിയ ആര്‍ക്കും ഇതുവരെ ഒരു സൂചന പോലും യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇരുവരും നല്‍കിയിട്ടില്ല.

ആത്മാഭിമാനവും അന്തസ്സുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സിനിമകളില്‍ സൃഷ്ടിച്ച താന്‍ തുടര്‍ന്നും സ്ത്രീകള്‍ക്ക് വേണ്ടിയും അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും പൊരുതുമെന്നാണ് വിജയ് പറയുന്നത്.

അമലയാകട്ടെ വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാതെ അഭിനയ കാര്യങ്ങളില്‍ ശ്രദ്ധാലുവുമാണ്.

ഇപ്പോള്‍ ധനുഷ് നായകനായ ‘വടചെന്നൈ’ യിലാണ് അമല അഭിനയിക്കുന്നത്. ഈ സിനിമയില്‍ നേരത്തെ നായികയായി നിശ്ചയിച്ചിരുന്ന സാമന്ത വിവാഹം മുന്‍നിര്‍ത്തി പിന്മാറിയതോടെ ധനുഷ് മുന്‍കൈ എടുത്താണ് അമലയെ നായികയാക്കിയത്. ഇക്കാര്യത്തില്‍ ഒരു കൈ സഹായം സാമന്തയുടേതുമുണ്ടായിരുന്നു.

ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വിജയ്‌യുടെ വീട്ടുകാര്‍ എതിര്‍ത്തതാണ് അമല പോളിനെ ചൊടിപ്പിച്ചതെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.

യഥാര്‍ത്ഥ കാരണം പുറത്ത് പറയാന്‍ കൊള്ളാത്തതിനാലണത്രെ വിജയ്‌യുടെ വീട്ടുകാര്‍ ഇതിനനുസരിച്ച് പ്രതികരണം നടത്തിയിരുന്നത്.

സെന്റിമെന്റ്‌സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന തമിഴ് ജനത അമലയെ ഒരു വില്ലത്തിയായി കണ്ടാല്‍ അത് അഭിനയിക്കുന്ന സിനിമയെയും തന്റെ സിനിമാ ഭാവിയെ തന്നെയും ബാധിക്കുമെന്ന് കണ്ടാണ് അമല വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് സൂചന.

വിജയ്‌യാകട്ടെ ഒരു പ്രസ്സ് റിലീസിലൂടെ ‘ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ വിശ്വാസ്യതയും സത്യസന്ധതയുമാകുമ്പോള്‍ അതില്‍ ഉലച്ചിലുണ്ടാകുമ്പോള്‍ ആ ബന്ധത്തിന് തന്നെ അര്‍ത്ഥമില്ലാതാകുന്നു’ എന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ വേദന പങ്ക് വെച്ചത്.

യഥാര്‍ത്ഥ കാരണം പുറത്ത് പറയണമെന്ന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അത് പറയാതെ, പിരിയുമ്പോഴും പങ്കാളിയെ സംരക്ഷിക്കുന്ന നിലപാടാണ് വിജയ് സ്വീകരിച്ചത്.

അതുകൊണ്ട് തന്നെ തമിഴ് സിനിമാ ലോകത്ത് വിജയ്‌യുടെ നിലപാടിനാണ് ബഹുഭൂരിപക്ഷത്തിന്റെയും പിന്‍തുണ.

Top