സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശ്: ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എസ്.പി ഭരണകാലത്ത് പാര്‍ട്ടി നേതാക്കള്‍ക്കും അടുപ്പക്കാര്‍ക്കും മാത്രമാണ് പുരോഗതി ഉണ്ടായതെന്നാണ് മോദിയുടെ പരാമര്‍ശം.

എസ്.പിയുടെ നേതൃത്വത്തിലുളള മാഫിയ രാജ് തിരികെ വരാനാണ് ക്രിമിനലുകള്‍ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. ബിജ്‌നൗറിലെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യോഗി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയ്ക്കുമ്പോള്‍ വികസനത്തിന്റെ പുതിയ മാതൃക തീര്‍ക്കാന്‍ ഉത്തര്‍പ്രദേശിനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

Top