കൊച്ചി: മൂകാംബിക ഭക്തനായ ഐ.ജി ശ്രീജിത്തിന്റെ ശക്തമായ ഇടപെടലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം കണ്ടുപിടിക്കാന്‍ ഇടയാക്കിയതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് പൊലീസ് നടപടിയിലൂടെ ഇപ്പോള്‍ വെളിവാക്കപ്പെട്ടതെന്നും ഹനുമാന്‍സേന.
ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനായ അക്ബര്‍ വിദേശത്തേക്ക് കൊണ്ടുപോയ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളാണ്. പൊലീസിന് ഇക്കാര്യത്തില്‍ വിവരമുണ്ടായിട്ടും പുറത്ത് വിടാത്തത് ശരിയല്ല. ഉടന്‍ പുറത്ത് വിടണം.
കോഴിക്കോട് ചുംബന സമരം നടക്കുന്നതിന്റെ തലേദിവസം പരസ്യമായി ഇവരെ പിന്തുണക്കുകയും അവിടെ തങ്ങുകയും ചെയ്ത സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എസ്എഫ്‌ഐ വനിതാ നേതാവാണ് കൊച്ചിയിലും കോഴിക്കോടും ചുംബന സമരത്തിന് നേതൃത്വം നല്‍കിയത്.
കോഴിക്കോട് ചുംബന സമരം നടത്തിയ സംഘാടകര്‍ക്കെതിരെയും അന്വേഷണം നടത്തണം. ലൗ ജിഹാദുമായി ചുംബന സമര നേതാക്കള്‍ക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കണം.
ചുംബന സമര നേതാക്കള്‍ക്ക് സെക്‌സ് റാക്കറ്റുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥരോട് മുമ്പ് പറഞ്ഞിരുന്നതായി ഹനുമാന്‍സേന നേതാക്കള്‍ പറഞ്ഞു.
കൊച്ചിയില്‍ ചുംബന സമരത്തിന് തുടക്കമിട്ട രാഹുല്‍ പുശുപാലിനെക്കുറിച്ചും രശ്മിയേക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടും ഇതുവരെ അന്വേഷിച്ചിരുന്നില്ല.
ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അണികളെ തെരുവിലിറക്കിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പിയും ചുംബന സമരക്കാരെ വെള്ള പൂശിയ വി.ടി ബല്‍റാം എം.എല്‍എയും മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസും പൊതു സമൂഹത്തോട് മാപ്പ് പറയണം.
പശുപാലിനെയും രശ്മിയെയും മാത്രം കുറ്റക്കാരാക്കി വീണ്ടും ഇത്തരം സമരമാര്‍ഗ്ഗം തുടരാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും പ്രതിരോധിക്കും. ചുംബന സമരത്തെ വെള്ളപൂശുന്ന ദീദി ദാമോദരന്റെ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍,ജനറല്‍ സെക്രട്ടറി സി. വിനോദ്, നേതാക്കളായ എം.എസ് സനല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.