2023 ലോകകപ്പിലെ ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ അവാര്‍ഡ് നേടുന്ന താരത്തെ നാളെ അറിയാം

2023 ലോകകപ്പിലെ ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ അവാര്‍ഡ് നേടുന്ന താരത്തെ നാളെ അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രോഹിത് ശര്‍മ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഒമ്പത് പേരുടെ ചുരുക്കപ്പട്ടികയില്‍ ഉള്ളത്.

ഇത്തരത്തില്‍ ടൂര്‍ണമെന്റില്‍ ഉടനീളം മികവ് പുലര്‍ത്തിയ ഒരാളെ നാളെ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കും. ഒമ്പത് പേരുടെ ചുരുക്കപ്പട്ടിക ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെ കൂടാതെ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംബ, മാക്‌സ്വെല്‍, ന്യൂസിലന്‍ഡ് താരങ്ങളായ മിച്ചല്‍, രച്ചിന്‍ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.ഈ ലോകകപ്പില്‍ വിരാട് കോഹ്ലി ഇതുവരെ 711 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ 700 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി കോലി മാറിയിരുന്നു. ഇടംകയ്യന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 591 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ ഇതുവരെ 550 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും നേടി ലോകകപ്പില്‍ ഉദിച്ചുയര്‍ന്ന ന്യൂസിലന്‍ഡ് യുവതാരം രച്ചിന്‍ രവീന്ദ്ര നേടിയത് 578 റണ്‍സാണ്. കൂടാതെ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പോരാട്ടവീര്യം നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ ലോകകപ്പ്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് അങ്ങനെ കളിയുടെ സര്‍വ്വമേഖലയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് ഇത്തവണ സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരെ ടീമിനെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കരകയറ്റിയ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ 201* റണ്‍സിന്റെ ഒറ്റയാള്‍ പോരാട്ടവും, വിരാട് കോലിയുടെ അമ്പതാം സെഞ്ച്വറിയും, ഷമി ഏഴ് വിക്കറ്റ് നേട്ടവുമെല്ലാം ഈ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നു.ഈ ലോകകപ്പില്‍ വിരാട് കോഹ്ലി ഇതുവരെ 711 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ 700 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി കോലി മാറിയിരുന്നു. ഇടംകയ്യന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 591 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ ഇതുവരെ 550 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും നേടി ലോകകപ്പില്‍ ഉദിച്ചുയര്‍ന്ന ന്യൂസിലന്‍ഡ് യുവതാരം രച്ചിന്‍ രവീന്ദ്ര നേടിയത് 578 റണ്‍സാണ്. കൂടാതെ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

 

Top