പ്രകടനക്കാര്‍ കണ്ണു തുറന്ന് കാണുക, നിങ്ങള്‍ കൊന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം . .

കോട്ടയം: പത്ത് മിനുട്ട് കൊണ്ട് ആശുപത്രിയില്‍ എത്തിയിരുന്നെങ്കില്‍ ആ കുരുന്നിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

ടൗണിലെ പ്രകടനവും ഒരു വാഹനം കേടായതും കൃത്യമായി പൊലീസ് ഇടപെടാതിരുന്നതും റോഡിലൂടെ നടന്നു പോയവര്‍ പോലും സഹായിക്കാതിരുന്നതുമെല്ലാം റിന്റു – റീന ദമ്പതികളുടെ അഞ്ചു വയസുകാരി ഐലിന്റെ മരണത്തിന് കാരണമായി മാറുകയായിരുന്നു.

ബൈക്ക് റാലിയും ജാഥയുമെല്ലാം ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയത്തിന് ആശുപത്രിയിലെത്തിക്കുന്നതിന് വിഘാതമായി.

കാറില്‍ നിന്ന് കുട്ടിയുടെ അമ്മ വഴി മാറാന്‍ അലറി വിളിച്ചിട്ടും ആരും വഴി മാറാന്‍ തയ്യാറായില്ല.

സ്വന്തം മടിയില്‍ കിടന്ന് മകള്‍ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന ആ അമ്മയുടെ ദയനീയ മുഖം കേരളീയ മന:സാക്ഷിയോട് ഇപ്പോള്‍ ഉയര്‍ത്തുന്നത് വലിയ ചോദ്യമാണ്.

സംഭവം അറിഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

‘റോഡ് നിറഞ്ഞ് പ്രകടനം നടത്തുന്നവര്‍ക്കും വഴിമുടക്കികളായ വാഹന ഡ്രൈവര്‍ മാര്‍ക്കുമെല്ലാം വീതം വയ്ക്കാന്‍ ഇതാ ഒരു കുരുന്ന് ശരീരം’ എന്ന തലകെട്ടോടെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രവഹിക്കുന്നത്.

Top