അബിഗേല്‍ സാറ മിസ്സിംഗ് കേസ്; തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ ഉടമയെ കണ്ടെത്തി

തിരുവനന്തപുരം: അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്ന് കണ്ടെത്തല്‍. വിമല്‍ സുരേഷാണ് നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാളെന്നാണ് സചൂന. മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ആണ് കസ്റ്റഡിയില്‍ ഉള്ളത്. തിരുവനന്തപുരത്തു നിന്നാണ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീകണ്ഠേശ്വരം കാര്‍ വാഷിംഗ് സെന്‍ട്രല്‍ നിന്ന് ആണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്തു നിന്ന്. കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരില്‍ ഒരാളായ പ്രതീഷ്.

അതേസമയം സംഭവത്തില്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. ശ്രീകണ്ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതില്‍ പൊലീസ് സൂചനകളൊന്നും നല്‍കിയിട്ടില്ല.

Top