ദിലീപിനെതിരായ വ്യാജ മാധ്യമ വാർത്തകൾ അന്വേഷിക്കണം : ദേശീയ മനുഷാവകാശ കമ്മിഷൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും കുടുംബത്തിനെയും വേട്ടയാടിയവര്‍ക്ക് പുതിയ കുരുക്ക്.

തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ശ്രീജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത് 🙂

ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറൽ എസ് പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടിവരും …

ദിലീപിനെതിരെ നടന്ന ഊത്തെഴുത്തുക്കളും, മാധ്യമ വിചാരണയും അന്വേഷിച്ചു നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദേശം അദ്ദേഹം ഈ കേസിന്റെ ചുമതലയുള്ള ആലുവ റൂറൽ എസ് പിയും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എ വി ജോർജ്ജിന് കൈമാറി.

എട്ട് ആഴ്ചകൾക്കുള്ളിൽ അന്വേഷണം നടത്തി നടപടി എടുക്കാനും , സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ പരാതിക്കാരനായ അഡ്വ ശ്രീജിത്ത് പെരുമനയെ അറിയിക്കാനും കമ്മീഷൻ ഉത്തരവിട്ടു.

ദിലീപ് ഉൾപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സമയത്തും വ്യാജ വാർത്തകളും അപകീർത്തികരമായ വാർത്തകളും കോടതികളെ ഉൾപ്പെടെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകളും പടച്ചു വിടുന്ന ഓൺലൈൻ മാധ്യമങ്ങളെയും മുഖ്യധാര മാധ്യമങ്ങളെയും ഉൾപ്പെടുത്തി വാർത്തകൾ സഹിതമാണ് വിശദമായ പരാതികൾ നൽകിയത്.
Sub judice (under judicial consideration and therefore prohibited from public discussion elsewhere) ആയിട്ടുള്ള അഥവാ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങൾ സമാന്തര അന്വേഷണമോ വിചാരണയോ നടത്തരുതെന്നും തെറ്റായതോ, അപകീർത്തികരമായോ, പ്രതികളുടെയോ, ഇരയുടെയോ സ്വകാര്യതയെ ബാധിക്കുന്നതോ ആയ വാർത്തകൾ നൽകരുതെന്നും സുപ്രീം കോടതിയുടെതുൾപ്പെടെ വിധിന്യായങ്ങൾ നിലനിൽക്കെയാണ് കോടതികളെ പോലും തെളിവുകൾ ഏതുമില്ലാതെ ആക്ഷേപിക്കുന്ന തരത്തിൽ കോടതി അലക്ഷ്യ്‌മായിട്ടുള്ള ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾ ചില കോണുകളിൽ നിന്നും പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ച് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ കേസിനെയും, സ്വതന്ത്രവും നീതിയുക്തമായ വിചാരണയെയും ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് .

ദിലീപ് ജാമ്യം ലഭിച്ചു ജയിൽ മോചിതനായതിനാൽ ആരാധകരും ആഘോഷക കമ്മറ്റിക്കാരും, ഒപ്പം സൂര്യപ്രകാശം നായരമ്മയെ കിട്ടിയതിനാൽ മാധ്യമ കമ്മറ്റിക്കാരും പെട്ടീം പടവും മടക്കി യുദ്ധമൊക്കെ അവസാനിപ്പിച്ച് പോയ മട്ടാണ്‌ കാണുന്നത്… എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ദിലീപ് മസാലകൾ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ട്.

സമാനതകളില്ലാത്ത വിഴുപ്പലക്കലിനും, അശ്ലീല ചർച്ചകൾക്കും പാത്രമായ ദിലീപ് കേസിൽ രംഗം അസഹനീയമായപ്പോഴാണ്. മസാലക്കഥകളെഴുതി സമൂഹത്തെ മലീമസമാക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റു ഊത്തെഴുത്തുകാർക്കുമെതിരെ വിവിധ വകുപ്പുകളിൽ പരാതികൾ നൽകിയത്.
കോടതിയിയുടെ പരിഗണയിലിരിക്കുന്ന സെൻസിറ്റിവും സെൻസേഷണലുമായ ഒരു കേസിൽ നടക്കുന്ന മാധ്യമ വിചാരണകളും അവഹേളനങ്ങളും ചൂണ്ടികാണിച്ചു നൽകിയ കേസിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയൊരു പ്രതി ചേർക്കപ്പെട്ട ആൾക്കും, ഇരകൾക്കും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാൻ തക്ക രീതിയിലുള്ള ഒരു നടപടിയിലേക്കും, ആത്യന്തികമായി കള്ളക്കഥകൾ പടച്ചുവിടുന്ന ഓൺലൈൻ മാധ്യങ്ങൾക്ക് ഒരു സാമൂഹിക നിയന്ത്രണം ഏർപ്പെടുത്താനും ഈ പരാതിയുടെ തുടർ നടപടികളിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.

“റബർ തന്റെ ആത്മ മിത്രമായ പെൻസിലിനോട് പറഞ്ഞു ..നീ വരയ്ക്കുന്നത് പിഴയ്ക്കുമെന്നു ഉള്ളതുകൊണ്ട് ഞാൻ ഇവിടെ തന്നെ ഉണ്ടാകേണ്ടതുണ്ട്….”

Top