അതിർത്തി പാക്ക് സേനയുടെ ശവപ്പറമ്പായി, ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ലോകം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങളും, സൈനിക പോസ്റ്റുകളും ബിഎസ്എഫ് ജവാന്മാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാനാണ് സാധ്യത.

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെ തുടര്‍ച്ചയായി പാക്ക് സൈനികര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ പാക്ക് താവളങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.

ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ലോക രാഷ്ട്രങ്ങളെയും ഈ അപ്രതീക്ഷിത തിരിച്ചടി അമ്പരപ്പിച്ചിട്ടുണ്ട്. പലിശ സഹിതം പാക്ക് സൈനികര്‍ക്ക് നേരെ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് സേനാ മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇനിയും പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും മടിക്കില്ലന്ന് സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Top