ശ്രീലങ്കന്‍ കോച്ചിനെയും മാനേജരെയും കുറ്റക്കാരെന്ന് കണ്ടെത്തി ഐസിസി

srilanka

ദിനേശ് ചന്ദിമലിനു പുറമേ ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗേയെയും മാനേജര്‍ അസാങ്ക ഗുരുസിംഗയെയും കുറ്റക്കാരെന്ന് കണ്ടെത്തി ഐസിസി. സെയിന്റ് ലൂസിയയില്‍ കളി രണ്ട് മണിക്കൂറോളം തടസ്സപ്പെടുത്തിയെന്നും കളിയുടെ താല്പര്യങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്നുമാണ് കുറ്റം.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രീലങ്കന്‍ താരം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമ്പയറുടെ കണ്ടെത്തല്‍. ചണ്ഡിമല്‍ പന്തില്‍ പോക്കറ്റില്‍ നിന്നെടുത്ത പ്രത്യേക പദാര്‍ഥം ഉപയോഗിച്ച് ചുരണ്ടുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെയാണ് അമ്പയര്‍മാര്‍ കണ്ടെത്തിയത്.

അതുപ്രകാരം ദിനേശ് ചന്ദിമലിനു ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. പന്തിന്റെ രൂപത്തില്‍ മാറ്റം വരുത്തുവാനുള്ള ശ്രമമായി കണ്ടാണ് ദിനേശ് ചന്ദിമലിന്റെ പ്രവൃത്തിയെ കുറ്റകരമായി കണ്ടെത്തിയത്.

ലെവല്‍ മൂന്ന് കുറ്റമാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാല് മുതല്‍ എട്ട് സസ്‌പെന്‍ഷന്‍ പോയിന്റിനാണ് വഴിതെളിക്കുന്നത്. കോച്ചിനും മാനേജര്‍ക്കുമൈാപ്പം നായകനെതിരെയും ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.3.1 പ്രകാരം കളിയുടെ സ്പിരിറ്റിനു മോശം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കിയതിനു നടപടി വരും. ഇവരില്‍ ആരെങ്കിലും തീരുമാനത്തിനെതിരെ അപ്പീല്‍ പോയാല്‍ ഐസിസി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനു വിധേയമാക്കും.

Top