ഹൂതികള്‍ക്കെതിരായ പോരാട്ടം: യമനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി സൗദി

റിയാദ്: ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ സൗദി കൂടുതല്‍ സൈന്യത്തെ അയച്ചു. ഉത്തര, പശ്ചിമ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സൗദി അറേബ്യ കൂടുതല്‍ സൈന്യത്തെ അയച്ചത്.

സൗദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉള്‍പ്പടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഹൂതികള്‍ക്ക് സ്വാധീനമുണ്ട്. ഹജ്ജ മേഖലയിലും, യമനിലെ കേന്ദ്രങ്ങളിലും സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിംഗ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്. ഒപ്പം നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും യമനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഹജ്ജയിലെ ഹൈറാന്‍ ജില്ലയില്‍ യമന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഹൂതികള്‍ക്ക് ആള്‍നാശമുണ്ടായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂതിനേതാക്കള്‍ ഹൈറാന്‍ ജില്ലയിലാണ് കൊല്ലപ്പെട്ടത്.

Top