പി.സി. ജോര്‍ജിനെതിരായ പീഡന പരാതി ദുരൂഹമെന്ന് കോടതി

തിരുവനന്തപുരം: പി.സി. ജോർജിനെതിരായ പീഡന പരാതിയിൽ സംശയമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതി വൈകിയത് ദുരൂഹമാണ്. കേസിനെക്കുറിച്ചും നിയമനടപടിയെ കുറിച്ച് പരാതിക്കാരിക്ക് അറിവുണ്ട്. മുൻമുഖ്യമന്ത്രിക്കെതിരെ അടക്കം സമാന വിഷയത്തിൽ നിയമ നടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരി. പരാതി നൽകാൻ അഞ്ച് മാസത്തോളം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോർജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേൾക്കാനുള്ള നിയമപരമായ അവകാശം നൽകിയില്ലെന്ന് കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

Top