വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട മൂന്ന് മത്സ്യതൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കൈമാറി. മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും നേരിട്ടെത്തിയാണ് ധനസഹായം നല്‍കിയത്. സഹായധനത്തിന്റെ ആദ്യ ഘടുവായ 10000 രൂപയാണ് നല്‍കിയത്. സര്‍ക്കാര്‍ സഹായം പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് തുക പത്ത് ലക്ഷവുമാണ് ഇവര്‍ക്ക് ലഭിക്കുക.

ബാക്കി തുക നടപടി ക്രമം പാലിച്ച് ഉടന്‍ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാന്‍ പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ കൈമാറുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും സര്‍കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രിമാര്‍ മത്സ്യതൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിമാരോട് മത്സ്യതൊഴിലാളികള്‍ ആവശ്യപെട്ടത് ചെറുവള്ളം കടന്നു വരുന്ന വഴിയിലെ മണ്ണുകൊണ്ടുള്ള തടസമായിരുന്നു. അതിന് പരിഹാരം കണ്ടുവെന്നും മന്ത്രിമാര്‍ അറിയിച്ചു. വള്ളം മറിഞ്ഞ് മരണപ്പെട്ട ശബരിയാര്‍, ഡേവിഡ് സണ്‍, ജോസഫ് എന്നിവരാണ് മരണമടഞ്ഞത്.

Top