ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നാളെ മുതല്‍ ആരംഭിക്കും

റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നാളെ മുതല്‍ ആരംഭിക്കും. പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് മത്സരം ജയിച്ചേ തീരു. ബാസ്‌ബോളിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്കും ഇംഗ്ലണ്ടിന് മറുപടി നല്‍കേണ്ടതുണ്ട്. റാഞ്ചിയില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക.

മറുവശത്ത് ഇംഗ്ലണ്ടിന് തിരിച്ചടി താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിക്ക് അടുത്തെത്തിയ ഒലി പോപ്പ് പിന്നീട് തിളങ്ങിയിട്ടില്ല. ജോണ്‍ ബെയര്‍‌സ്റ്റോ ഫോം ഔട്ടാണ്. ജോ റൂട്ട് ബാറ്റിംഗിനേക്കാള്‍ സംഭാവന നല്‍കുന്നത് പാര്‍ട്ട് ടൈം സ്പിന്നറായാണ്. റാഞ്ചിയിലെ സാഹചര്യം അറിഞ്ഞ ശേഷമെ ഇംഗ്ലണ്ട് ലൈനപ്പില്‍ മാറ്റം വരുത്തു.

യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ രജത് പാട്ടിദാര്‍ തന്നെ കളിച്ചേക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പാട്ടിദാാറിന് മികവ് തെളിക്കാനുള്ള അവസരമാണിത്. ബൗളിംഗില്‍ മുകേഷ് കുമാറോ ആകാശ് ദീപോ ആരാവും കളിക്കുകയെന്നാണ് അറിയേണ്ടത്.

Top