നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണല്‍; മാര്‍ച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

യാത്രികര്‍ കാത്തിരുന്ന ദിവസം ഒടുവില്‍ വന്നെത്തി. ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണല്‍ മാര്‍ച്ച് 6 ന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റെയില്‍വേ. രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ ടണല്‍ മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.കൊല്‍ക്കത്ത മെട്രോയുടെ പണി 1970-കളില്‍ തുടങ്ങിയെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ പുരോഗതി കഴിഞ്ഞ 40 വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണെന്നും വൈഷ്ണവ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും 2047ഓടെ രാജ്യം വികസിത രാഷ്ട്രമായി മാറുന്നതിനുള്ള അടിത്തറ പാകുന്നതിലുമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. കൊല്‍ക്കത്ത മെട്രോയുടെ പണി പല ഘട്ടങ്ങളിലായി പുരോഗമിച്ചു. നിലവിലെ ഘട്ടത്തില്‍, നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിക്ക് നദിക്ക് താഴെ ഒരു തുരങ്കം നിര്‍മ്മിച്ചിട്ടുണ്ട്.

സാള്‍ട്ട് ലേക്ക് സെക്ടര്‍ V മുതല്‍ സീല്‍ദാ വരെയുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ ലൈനിന്റെ ഏകദേശം 9.1 കിലോമീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്റ്റ് വെസ്റ്റ് മെട്രോ റെയില്‍വേയുടെ സേവനങ്ങള്‍ 2020 ഫെബ്രുവരിയിലും ഏറ്റവും പുതിയത് 2022 ജൂലൈയിലും ഘട്ടം ഘട്ടമായി ആരംഭിച്ചു. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നവ്യാനുഭവം പകരുന്ന യാത്രാസംവിധാനമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങള്‍, ജലനിരപ്പില്‍ നിന്ന് 32 മീറ്റര്‍ താഴെ, ഒരു എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു. 16.6 കിലോമീറ്റര്‍ പാതയിലൂടെ ഹൗറ മൈതാനത്തെ രാജര്‍ഹട്ടുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 2017-ല്‍ ആണ് പൂര്‍ത്തിയായത്. അണ്ടര്‍വാട്ടര്‍ ടണലുകള്‍ കൊല്‍ക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇത് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷന്‍ (ഉപരിതലത്തില്‍ 33 മീറ്റര്‍ താഴെ) ആയിരിക്കും. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡിനുള്ളില്‍ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടനം കഴിയുന്നതോടെ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. മെട്രോ ട്രെയിന്‍ ഒരു മിനിറ്റിനുള്ളില്‍ തുരങ്കത്തിലൂടെ കടന്നുപോകും. ഇത് യാത്രക്കാര്‍ക്ക് ആവേശകരമായ യാത്ര വാഗ്ദാനം ചെയ്യുന്നു.ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഹൂഗ്ലി നദിയുടെ അടിത്തട്ടില്‍ ജലനിരപ്പില്‍ നിന്ന് 32 മീറ്റര്‍ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യവും കൊല്‍ക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ കഴിഞ്ഞ ഒരു കൊല്ലമായി പരീക്ഷണയോട്ടം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹൗറ മൈതാനം മുതല്‍ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റര്‍ ഭൂഗര്‍ഭ ഭാഗത്ത് ട്രയല്‍ റണ്ണിനായി രണ്ട് മെട്രോ റേക്കുകള്‍ എസ്പ്ലനേഡ് സ്റ്റേഷനില്‍ നിന്ന് ഹൗറ മൈതാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു പരീക്ഷണം. ഈ പരീക്ഷണ ഓട്ടങ്ങളുടെ ഈ പാതയില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കാന്‍ തുടങ്ങുന്നത്.

Top