വിക്രം നായകനാവേണ്ടിയിരുന്ന ആ ചിത്രം തയ്യാറെടുപ്പുകളുടെ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ചു ; വെളിപ്പെടുത്തി ജി വി പ്രകാശ് കുമാര്‍

ചിയാന്‍ വിക്രമും സെല്‍വരാഘവനും ഒന്നിക്കുന്ന ചിത്രമായി ചര്‍ച്ചകളില്‍ നിറഞ്ഞതായിരുന്നു സിന്ധുബാധ്. എന്നാല്‍ സിന്ധുബാധിന്റെ തയ്യാറെടുപ്പുകളുടെ ഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജി വി പ്രകാശ് കുമാര്‍. ഒരു അഭിമുഖത്തിലാണ് ജി വി പ്രകാശ് ഈക്കാര്യം വെളിപ്പെടുത്തിയത്.

സംവിധായകന്‍ വിക്രമിനെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ച സിന്ധുബാധ് പ്രീ- പ്രൊഡക്ഷന്‍ ഘട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തി. ഒരു ഗാനം സിന്ധുബാധിനായി താന്‍ സംഗീതം നിര്‍വഹിച്ചിരുന്നു. നാന്‍ സൊന്നതും മഴയെന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സിന്ധുബാധിനായിട്ടായിരുന്നു. പിന്നീട് ധനുഷിന്റെ മയക്കം എന്നാ സിനിമയില്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും ജി വി പ്രകാശ് കുമാര്‍ പറഞ്ഞു.

വിക്രം നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തങ്കലാനാണ്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിക്രം നായകനാകുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം.

Top