മാനസിക രോഗിയെന്ന് വിളിച്ച മകളെ അച്ഛൻ വെട്ടിക്കൊന്നു

സേലം: മനോരോഗിയെന്ന് വിളിച്ച മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പതിനഞ്ച് വയസ്സുള്ള മകളെ പിതാവ് കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നു. ശേഷം ഇയാളും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി.

കെ ഗോപാൽ (54) എന്നയാളാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്തത്. സ്ഥലത്തെ പച്ചക്കറി വിൽപ്പനക്കാരനായിരുന്നു ഇയാൾ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സേലത്തെ ആതികാട്ടൂർ ഗ്രാമത്തിലാണ് താമസിച്ചു വരികയായിരുന്നു. കൊല്ലപ്പെട്ട മകൾ പ്രിയങ്ക പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവ സമയം മകൻ കണ്ണൻ(19) ബന്ധുവിന്റെ വീട്ടിലായിരുന്നു.

Top