സ്ഥിതി അതീവ ഗുരുതരം . . .

കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷം. ഇ.ഡി ഉദ്ദ്യോഗസ്ഥര്‍ക്കെതിരായ തമിഴ്‌നാട് പൊലീസിന്റെ നീക്കവും സ്റ്റാലിന്‍ സര്‍ക്കാറിനെതിരായ ഇഡി നീക്കവുമാണ് പരസ്പരം ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. ചെന്നൈയിലെ വിവാദമായ കൈക്കൂലി കേസില്‍ ഇഡിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത തമിഴ് നാട് വിജിലന്‍സ്  സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്കാണ് നിലവില്‍ കടന്നിരിക്കുന്നത്. ഇതിന്റെ നിരവധി ഇഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുവാനാണ് വിജിലന്‍സിന്റെ തീരുമാനം.അറസ്റ്റിലായ ഇ.ഡി ഉദ്ദ്യോഗസ്ഥന്‍ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. കേസ് സിബിഐക്ക് കൈമാറാതെ, തന്ത്രപരമായ നീക്കമാണ് , തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

Top