നിലയ്ക്കലില്‍ കണ്ടെത്തിയ മൃതദേഹം സംസ്‌കരിച്ചത് ആളുമാറി

പത്തനംത്തിട്ട: ശബരിമല നിലയ്ക്കലില്‍ കണ്ടെത്തിയ മൃതദേഹം സംസ്‌കരിച്ചത് ആളുമാറി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞത മൃതദേഹം സംസ്‌കരിച്ചു. അതേസമയം, രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.

അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. വെള്ളിയാഴ്ച എണ്‍പതിനായിരത്തോളം തീര്‍ഥാടകര്‍ ദര്‍ശനത്തിനായെത്തി. പുലര്‍ച്ചെ മൂന്നിന് നട തുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര അപ്പാച്ചിമേടുവരെ നീണ്ടു. പമ്പയിലടക്കം പലയിടത്തും തീര്‍ഥാടകരെ തടഞ്ഞാണ് പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.

പമ്പയില്‍ മണിക്കൂറോളം തീര്‍ഥാടകരെ തടയുന്ന സാഹചര്യമുണ്ടായി. ഇത് പോലീസും തീര്‍ഥാടകരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. പമ്പ മണപ്പുറം, ഗണപതികോവിലിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞത്.

Top