പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യത്തില്‍ പ്രതിസന്ധി രൂക്ഷം

ശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്ത്യാ സഖ്യത്തില്‍ പ്രതിസന്ധി രൂക്ഷം. രണ്ടില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ ആറ് സീറ്റുകള്‍ തന്നെ വേണമെന്ന നിലപാടലാണ് കോണ്‍ഗ്രസ്. മമതയ്ക്ക് എതിരെ അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവനയിലും പ്രതിഷേധം അറിയിച്ചു.തൃണമൂലിന്റെ ദയയിലല്ല കോണ്‍ഗ്രസിന്റെ ശക്തിയെന്ന് ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം നിര്‍ദേശിച്ചു.

നിതീഷ് കുമാറിനെ അനുനയിപ്പിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ യോഗത്തിലേക്ക് ജെഡിയു പ്രതിനിധിയെ ക്ഷണിച്ചിരുന്നില്ല. ‘ഇന്ത്യ’ മുന്നണി ചെയര്‍മാനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്‍വീനറായി നിതീഷ് കുമാറിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.’ഇന്ത്യ’ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങും മുമ്പേയുള്ള പ്രഖ്യാപനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മെല്ലെപ്പോക്കിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതു കൂടിയാണ്. നിതീഷ് ജെ.ഡി.യു അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വേഗത്തിലാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം ‘ഇന്ത്യ’ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങും മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജെ.ഡി.യുവിന്റെ ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാര്‍. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിച്ചത്. അരുണാചല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ റുഹി താന്‍ഗങാണ് സ്ഥാനാര്‍ത്ഥി. 2019ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ ബി.ജെ.പിയാണ് ജയിച്ചത്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമതായിരുന്നു ജെ.ഡി.യു.

Top