ഭോപ്പാല്‍ : ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് കാവിക്കോട്ടയില്‍ കോണ്‍ഗ്രസ്സിന്റെ അട്ടിമറി വിജയം.
മധ്യപ്രദേശിലെ ചിത്രാംകൂട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിജയം നേടിയത്.
ബിജെപി സ്ഥാനാര്‍ഥി ശങ്കര്‍ദയാല്‍ ത്രിപാഠിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ നീലാന്‍ഷു ചതുര്‍വേദിയാണ് പാര്‍ട്ടിക്കായി മണ്ഡലം നിലനിര്‍ത്തിയത്. 14,133 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചതുര്‍വേദിയുടെ വിജയം.
ചതുര്‍വേദിക്ക് 66,810 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ത്രിപാഠിക്ക് 52,677 വോട്ടുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പ്രേം സിങ്ങിന്റെ (65) മരണത്തെ തുടര്‍ന്നാണ് ചിത്രാംകൂട്ട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ മണ്ഡലം 1998, 2003, 2013 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പ്രേം സിങ് ജയിച്ചുവന്ന സ്ഥലമാണ്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് അട്ടിമറി വിജയം നേടാനായത് കോണ്‍ഗ്രസ്സിന് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.