‘ജാതിമത വിദ്വേഷ രാഷ്ട്രീയം സമൂഹത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭജന രാഷ്ട്രീയത്തിലൂടെ വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാന്‍ സങ്കുചിത ശക്തികള്‍ നിരന്തരം പരിശ്രമിക്കുകയുമാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാന്‍ ഗുരു ദര്‍ശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊര്‍ജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി.

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവല്‍ക്കരിക്കാനും ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്ഥയെ തുറന്നെതിര്‍ക്കാനും സവര്‍ണ്ണ മേല്‍ക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊര്‍ജ്ജം പകര്‍ന്നുനല്‍കി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്‌ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളില്‍ തെളിഞ്ഞുനിന്നിരുന്നു. സാമൂഹ്യ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകനുണ്ടാവില്ല കേരള ചരിത്രത്തില്‍.

മാനവിക ഐക്യത്തെ ശിഥിലീകരിക്കാന്‍ സങ്കുചിത ശക്തികള്‍ നിരന്തരം പരിശ്രമിക്കുകയുമാണ്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ. ഈ വെല്ലുവിളികളെ നേരിടാന്‍ ഗുരു ദര്‍ശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും നമുക്ക് ഊര്‍ജ്ജമാവട്ടെ. എല്ലാവര്‍ക്കും ചതയദിന ആശംസകള്‍.

Top