രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 200 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.

ഗലോട്ട് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍, കര്‍ഷകര്‍ക്കുള്ള മോഹന വാഗ്ദാനങ്ങള്‍, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

എന്നാല്‍ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. അതേസമയം ഗെഹ്‌ലോട്ട് സച്ചിന്‍ പൈലറ്റ് അധികാര തര്‍ക്കവും അഴിമതി ആരോപണവും ഗെഹ്‌ലോട്ട് സര്‍ക്കാരിന് വെല്ലുവിളി ആകുമ്പോള്‍ പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.

Top