കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മുസ്തഫ, ഉസ്മാൻ എന്നിവർക്കായുള്ള തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. അവിടെ നിന്ന് അപകടം പറ്റിയവർ കുടുങ്ങിക്കിടക്കുന്നു എന്ന് കരുതിയ വല എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് വിഴിഞ്ഞത്തിന് സമീപം ഒരാളുടെ മൃതദേഹം ലഭിച്ചത്. പനത്തൂർ ഭാഗത്തെ തീരത്തോട് ചേർന്ന് മൃതദേഹം അടിയുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.

Top