ആ കുഞ്ഞുശരീരം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല: മൃതദേഹം അധികൃതര്‍ സംസ്‌കരിച്ചു

കൊച്ചി: എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.പതിനാലു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് പൊലീസും നഗരസഭയും ചേര്‍ന്ന് സംസ്‌കരിച്ചത്. എളമക്കരയിലാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോസ്റ്റേ്മാര്‍ട്ടം കഴിഞ്ഞ് മോര്‍ച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാത്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍.

മോര്‍ച്ചറിയുടെ തണുപ്പില്‍ കഴിഞ്ഞ പതിനാലു ദിവസം ആരും വന്നില്ല. മൃതദേഹം ഏറ്റെടുക്കില്ല എന്ന് അച്ഛന്‍ പൊലീസിന് എഴുതിക്കൊടുത്തിരുന്നു. അമ്മയുടെ ബന്ധുക്കളും മുഖം തിരിച്ചു. തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായത്. അതേസമയം, കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലില്‍ തുടരുകയാണ്. ഒടുവിലാണ് കോര്‍പറേഷന്റെ സാനിധ്യത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്‌കരിക്കണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തീരുമാനമെടുക്കാനുണ്ടായിരുന്നത്. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടല്‍.

Top