ഇറാനുമായി ചർച്ചക്ക് ഒരുക്കമാണെന്ന് ബൈഡൻ ഭരണകൂടം

റാനുമായി ചർച്ചക്ക് ഒരുക്കമാണെന്ന ബൈഡൻ ഭരണകൂട തീരുമാനം ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിച്ചേക്കും. ഞായറാഴ്ചക്കകം വൻശക്തി രാജ്യങ്ങൾ നിലപാട് മാറ്റിയില്ലെങ്കിൽ ആണവ കരാർ വ്യവസ്ഥകൾ തങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന ഇറാന്‍റെ താക്കീതാണ് ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കിയത്.

ചർച്ചയിൽ പങ്കെടുക്കാമെന്ന യു.എസ് തീരുമാനം 2015ലെ കരാർ പുനരുജ്ജീവിപ്പിക്കാൻ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ. 2018ലായിരുന്നു കരാറിൽ നിന്നുള്ള മുൻ യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ പിൻമാറ്റം. കൂടുതൽ ശക്തമായ ഉപരോധം ഇറാനെതിരെ അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു.

പു തിയ ചർച്ചകളിൽ തങ്ങൾക്കും ഇടം വേണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യം ഇറാൻ തള്ളിയിരിക്കുകയാണ്.ആണവ കരാറിലേക്ക് ഇറാൻ തിരിച്ചെത്തണമെന്ന് യു.എസിനു പുറമെ യു.കെ, ഫ്രാൻസ്, ജർമനി എന്നിവ ചേർന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.

Top