കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയാണ് ഇരുവരുടെയും ഹര്‍ജികള്‍ തള്ളിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം. കണ്ടല ബാങ്കില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികള്‍ വാദിച്ചിരുന്നു.

തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കള്ളപ്പണ കേസില്‍ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗന്‍ കോടതിയില്‍ ആവശ്യപെട്ടത്. എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ കോടതി മുഖവിലക്ക് എടുത്തില്ല.

Top