ബിഎസ്എഫ് ക്യാമ്പിന് നേരെ ശ്രീനഗറില്‍ ഭീകരാക്രമണം; നാലു ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് ജവാന്മാര്‍ക്ക് പരുക്കേറ്റു. നാല് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഭീകരശെക്തമായ വെടിവയ്പ്പും സ്‌ഫോടന ശബ്ദങ്ങളും ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

നാലു ഭീകരരാണ് ക്യാംപിലേക്ക് ഇരച്ചുകയറിയത്. ക്യാംപിലെ ഒരു കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്.

പുലര്‍ച്ചെ 4.30 ഓടെയാണ് ഭീകരര്‍ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ ക്യാംപിലേക്ക് കടന്നത്. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി ഹെലിക്കോപ്റ്ററിലും നിരീക്ഷണം നടത്തുന്നുണ്ട്.

ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിച്ചു.

വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അടച്ചു. ചില വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗര്‍ സിവില്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിമാനത്താവളത്തിനു സമീപമാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ സ്ഥിതി ചെയ്യുന്നത്.

ജമ്മു കശ്മീരിലെ സ്ഥിതിഗതില്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

രാവിലെ 10.30നാണ് യോഗം. ഭീകരാക്രമണത്തിനു പിന്നാലെ മെട്രോകളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Top