2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിസംബര്‍ 21ന് വിധി പറയും

ന്യൂഡല്‍ഹി: ഡി.എം.കെ നേതാക്കളായ എ.രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഈ മാസം 21ന് വിധി പറയും.

സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുക.

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു.

സ്‌പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടെയുള്ള 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Top