ചെന്നൈ: ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്.
വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂർ ടീമില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും പ്രധാന താരമായിട്ടുണ്ട്. ഇത്തവണ കപ്പ് ഉയര്‍ത്താന്‍ ഉറച്ചു തന്നെയാണ് അവരുടെ വരവ്. ഇന്നലെ ബാംഗ്ലൂരിന്റെ സൂപ്പര്‍ താരമായ എ.ബി. ഡിവില്ലിഴ്സിന്റെ പ്രതികരണവും അങ്ങനെ തന്നെയായിരുന്നു.
രോഹിത് നയിക്കുന്ന മുബൈ പട ലീഗില്‍ ആരാധക പിന്തുണയിലെ പ്രതിഭാ സമ്പന്നതയിലും ഒന്നാം നിരയില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ്. അതേസമയം എല്ലാ സീസണിലും ആദ്യ മത്സരങ്ങള്‍ തോറ്റ് തുടങ്ങുന്നു എന്ന നാണക്കേട് മുബൈയ്ക്ക് മറിക്കടക്കേണ്ടതുണ്ട്. നിലവിലെ ചാമ്പ്യമാരായ അവര്‍ കിരീടം കാക്കാന്‍ എതറ്റം വരെയും പോകും.