വാധ്രയ്ക്ക് കുരുക്ക് മുറുകുന്നു; തമ്പി-വാധ്ര ഇടപാടുകള്‍ക്ക് തെളിവ്

ള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാധ്രയ്ക്കുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിമുറുകുന്നു. കള്ളപ്പണകേസ്സില്‍ നേരത്തെ അറസ്റ്റിലായ സി സി തമ്പിയും വാധ്രയുടെ അടുപ്പക്കാരും നടത്തിയ ഇടപാടുകളുടെ വിവരങ്ങളടങ്ങിയ തെളിവുകള്‍ ലഭിച്ചതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വാധ്രയുടെ കമ്പനിയില്‍ ഡയറക്ടറായിരുന്ന ഹര്‍ബന്‍സ് ലാലും സഹായി മഹേഷ് നാഗറുമായും സി.സി.തമ്പി നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. റോബര്‍ട്ട് വാധ്രയും ഹോളിഡേ ഗ്രൂപ്പ് ഉടമ സി സി തമ്പിയുമായുള്ള ബന്ധം 2005 മുതലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ഫരീദാബാദിലെ ആമിപൂര്‍ ഗ്രാമത്തില്‍ വാധ്രയുടെ സഹായി മഹേഷ് നാഗറിനുണ്ടായ ഭൂമി 2005ല്‍ സി.സി തമ്പി വാങ്ങിയതായി ഇ.ഡിക്ക് തെളിവ് ലഭിച്ചു. വാധ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്‌സില്‍ ഡയറക്ടറായിരുന്ന ഹര്‍ബന്‍സ് ലാലുമായി തമ്പി നടത്തിയ ഇടപാടുകളും ഇ.ഡി പരിശോധിച്ചു.

2005-2006ല്‍ മൂന്ന് ഇടപാടുകളിലായി ഹര്‍ബന്‍സ് വാങ്ങിയ 42 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനുശേഷം അതേവിലയ്ക്ക് വാധ്രയ്ക്ക് വിറ്റു. പിന്നീട് 2010ല്‍ ഇതേ ഭൂമി വന്‍ലാഭത്തില്‍ റോബര്‍ട്ട് വാധ്ര ഹര്‍ബന്‍സിനു മറിച്ചുവിറ്റതായി ഇ.ഡി കണ്ടെത്തി. ഇതില്‍ 32 ലക്ഷത്തി നാല്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ പന്ത്രണ്ട് ഏക്കര്‍ മറിച്ചുവിറ്റത് 95 ലക്ഷം രൂപയ്ക്കാണ്.

54 ലക്ഷം രൂപയ്ക്ക് വാങ്ങിയ 20 ഏക്കര്‍ ഒരുകോടി 55 ലക്ഷം രൂപയ്ക്കും 26ലക്ഷത്തി അന്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ 10 ഏക്കര്‍ ഭൂമി അന്‍പതു ലക്ഷംരൂപയ്ക്കും ഹര്‍ബന്‍സ് ലാല്‍ വാങ്ങി.

ബാങ്കില്‍ ആവശ്യത്തിനു പണമില്ലാത്ത സമയത്താണ് ഹര്‍ബന്‍സ് ഈ ഭൂമി വാങ്ങിയത്. ഹര്‍ബന്‍സിനു സി.സി തമ്പി അന്‍പതുകോടിരൂപ നല്‍കിയിരുന്നുവെന്നും ഇതുപയോഗിച്ചാണ് ഇടപാടുകള്‍ നടന്നതെന്നുമാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

Top