തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു

തലശ്ശേരി: തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു. മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. മാഹി റെയില്‍വേ മേല്‍പ്പാലത്തിന്റേയും ടോള്‍ ബൂത്തിന്റേയും ജോലികള്‍ അവസാന ഘട്ടത്തിലാണ്. മാഹിയും തലശ്ശേരിയും കഴിഞ്ഞ് മുഴപ്പിലങ്ങാടിനുമിടയില്‍ അഴിയാക്കുരുക്കിന്റെ നാളുകള്‍ അവസാനിക്കുകയാണ്.46 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയപാതാ ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുകയാണ്.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോ മീറ്റര്‍ പാതയാണ്.1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയാണിത്. ഇഴഞ്ഞിഴഞ്ഞ് 2018ലാണ് നിര്‍മാണം തുടങ്ങിയത്.പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കര്‍.45 മീറ്റര്‍ വീതിയില്‍ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്.20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം.ആകെ നിര്‍മാണച്ചെലവ് 1300 കോടിയാണ്.അഞ്ചര മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും സര്‍വീസ് റോഡുണ്ട്..ബൈപ്പാസില്‍ നാല് വലിയ പാലങ്ങള്‍.21 അടിപ്പാകള്‍,ധര്‍മടം,തലശ്ശേരി,തിരുവങ്ങാട്,എരഞ്ഞോളി,
കോടിയേരി,മാഹി,ചൊക്ലി,അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.വടക്കന്‍ കേരളത്തിന്റെ കുരുക്കുകളിലൊന്ന് തീരുകയാണ്.

Top