സംഭാവന വാങ്ങി ആഡംബര ജീവിതം ; മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്

ബാങ്കോക്ക്: തന്റെ ഭക്തന്‍മാരില്‍ നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്‌ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്‌ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ ബാങ്കോക്ക് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സ്വന്തം പേരിലുള്ള ജെറ്റ് വിമാനത്തില്‍ വിലയേറിയ സണ്‍ ഗ്ലാസും വെച്ചിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ 2013ല്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് സ്വന്തമായി കോടികള്‍ വില മതിപ്പുള്ള വാഹനങ്ങള്‍ ഉണ്ടെന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏഴ് ലക്ഷം ഡോളറിന്റെ ആസ്തി ഉള്ളതായും കണ്ടെത്തിയത്.

DkJN4XOUUAA58k5

ഭക്തന്‍മാരില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ ഉപയോഗിച്ചാണ് താന്‍ ആഢംബര ജീവിതം നയിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭക്തരില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ എല്ലാം തന്നെ തിരികെ നല്‍കാന്‍ കോടതി ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്. പണം വെളുപ്പിക്കല്‍, തട്ടിപ്പ് ,സൈബര്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സന്യാസിയുടെ മേല്‍ ചുമത്തിയിരുന്നത്.

mfile_1411542_1_L_20180809193320

ഇയാള്‍ ഉള്‍പ്പെട്ട ഒരു ബലാത്സംഗ കേസിന്റെ വിധി അടുത്തമാസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേസില്‍ കൂടി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ വീണ്ടും ഇരുപത് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.

2014ല്‍ തായ്‌ലാന്റില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

Top