നാനൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ ഈ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ പ്രവേശിച്ചു

ODISHA-TREMPLE

ഒഡീഷ: ചരിത്രത്തിലാദ്യമായി നാനൂറു വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ത്രാപാരയിലെ മാ പഞ്ചുബറാഹി ക്ഷേത്രത്തനുള്ളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് പുരുഷന്മാരുടെ സഹായം ആവശ്യമായതിനാലാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രത്തിനകത്തേക്ക് അവരെ കയറ്റിയിരിക്കുന്നത്.

അഞ്ച് ദളിത്‌ സ്ത്രീകള്‍ക്കാണ് ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളില്‍ ഉത്തരവാദിത്തം. ഇവര്‍ വിവാഹിതരുമാണ്. കടലോരപ്രദേശമായ ഈ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.

ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. പഴയ ക്ഷേത്രത്തിന് 12 കിലോമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top