‘അമ്മേ ഞാന്‍ അവളെ കൊന്നു’; തെലങ്കാന നിര്‍ഭയയുടെ കൊലപാതകിയുടെ അമ്മ പറയുന്നു…

ഹൈദരാബാദ്: ഡല്‍ഹി നിര്‍ഭയക്ക് പിന്നാലെ തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം അവളെ കൊല്ലുകയായിരുന്നു. അതേസമയം നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ.

‘സാധാരണയില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടായിരുന്നു അവന്റെ പെരുമാറ്റം. പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു വീട്ടില്‍ വന്നത്. തുടര്‍ന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു യുവതിയെ കൊലപ്പെടുത്തി. ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു’ ഇതായിരുന്നു പ്രതിയുടെ അമ്മ പറഞ്ഞത്.

വളരെ ക്രൂരമായിട്ടായിരുന്നു ഡോക്ടറെ ഈ യുവാക്കള്‍ കൊലപ്പെടുത്തിയത്. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Top