ഡിസംബറില്‍ താരിഫ് നിരക്ക് കൂട്ടാനൊരുങ്ങി ‘വി’

ദില്ലി: 2020 അവസാനമോ, അല്ലെങ്കില്‍ 2021 ന്റെ തുടക്കത്തിലോ വോഡഫോണ്‍-ഐഡിയ അല്ലെങ്കില്‍ ‘വി’ അതിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി താരിഫ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. താരിഫ് നിരക്ക് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. നിലനില്‍ക്കാന്‍ താരിഫ് വര്‍ദ്ധനവ്, സര്‍ക്കാര്‍ പിന്തുണ, ധനസമാഹരണം എന്നിവ ആവശ്യമാണെന്ന് വി വക്താക്കള്‍ പറയുന്നു. ‘ഡാറ്റാ നിരക്കിനായി നടക്കുന്ന ആലോചനകള്‍ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ആരെയും തടയുന്നില്ല, എന്നാല്‍ താരിഫ് വര്‍ദ്ധന തീരുമാനം വളരെ അകലെയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും,’ വി എംഡി രവീന്ദര്‍ തക്കര്‍ പറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8 ദശലക്ഷം ഉപയോക്താക്കളെയാണ് ‘വി’ നഷ്ടപ്പെടുത്തിയത്. ഇത് 15 ശതമാനം താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

എയര്‍ടെല്‍ ആദ്യം തന്നെ നിരക്ക് വര്‍ദ്ധനവ് നടപ്പാക്കില്ലെന്നും മറ്റ് കമ്പനികള്‍ നിരക്കില്‍ മാറ്റം വരുത്തിയാല്‍ തങ്ങളും ഉടന്‍ തന്നെ ഇത് ചെയ്യുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റാല്‍ പറഞ്ഞിട്ടുണ്ട്. എയര്‍ടെല്ലിന്റെ 14 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ 7 ദശലക്ഷം വരിക്കാരെയാണ് പുതുതായി ചേര്‍ത്തത്. നിലവിലെ താരിഫ് സുസ്ഥിരമല്ലെന്നും നിരക്ക് വര്‍ദ്ധനവിന് ഉപയോക്താക്കള്‍ തയ്യാറാകണമെന്നും എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തല്‍ നേരത്തെ പറഞ്ഞിരുന്നു. ‘ഒന്നുകില്‍ നിങ്ങള്‍ ഈ വിലനിലവാരത്തില്‍ പ്രതിമാസം 1.6 ജിബി ശേഷി ഉപയോഗിക്കുക അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകുക. യുഎസിനെയോ യൂറോപ്പിനെയോ പോലെ 50-60 ഡോളര്‍ (ഏകദേശം 3,700 രൂപ 4,400 രൂപ) ഞങ്ങള്‍ക്ക് ആവശ്യമില്ല, എന്നാല്‍ തീര്‍ച്ചയായും, പ്രതിമാസം 16 ജിബിക്ക് 2 ഡോളര്‍ (ഏകദേശം 160 രൂപ) പറ്റില്ല, ‘മിത്തല്‍ പറഞ്ഞു.

എയര്‍ടെല്‍ ഉപയോക്താക്കള്‍ അടിസ്ഥാന വിലയായി 100 രൂപയെങ്കിലും നല്‍കേണ്ടി വരുമെന്നാണ് മിത്തല്‍ പറഞ്ഞത്. നിലവില്‍ എയര്‍ടെല്ലിന്റെ അടിസ്ഥാന പ്ലാനുകളുടെ വില 45 രൂപയാണ്. 160 ജിബിക്ക് 16 ജിബി ഡാറ്റ ഉപയോഗം. ഡേറ്റ അടിസ്ഥാന വില നിശ്ചയിക്കാന്‍ റെഗുലേറ്ററിനായി ടെല്‍കോകള്‍ കാത്തിരിക്കുമ്പോഴും കമ്പനി താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറോടെ ഇത് സംഭവിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Top