തെലങ്കാന പൊലീസ് വെടിവെപ്പ്, ആഘോഷമാക്കി സജ്ജനാറിന്റെ ഗ്രാമവാസികള്‍

തെലങ്കാനയിലെ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളേയും വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാറിന്റെ ഗ്രാമവാസികള്‍. അസുതി എന്ന ഗ്രാമത്തിലെ ജനങ്ങളാണ് കൊട്ടും പാട്ടുമായി വെടിവെയ്പ്പ് ആഘേഷമാക്കിയത്. രാജ്യ ചരിത്രത്തില്‍ തന്നെ ഇത് ആദ്യ സംഭവമാണ്.

അതേസമയം ക്രൂരതയ്‌ക്കെതിരെ ആയുധമെടുത്ത സജ്ജനാറിനെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നുവെന്ന ഗ്രാമത്തിലെ ജനങ്ങള്‍ പറഞ്ഞതായി സജ്ജനാറിന്റെ സഹോദരന്‍ ഡോ. സജ്ജന്‍ നേരത്തെ പറഞ്ഞിരുന്നു.

മൃഗഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു പോയപ്പോഴായിരുന്നു പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്നകേശാവുലു എന്നിവരാണ് കൊല്ലപ്പെട്ടത്.

Top