ഹൈദരാബാദ്: തെലങ്കാനയിൽ ബജറ്റവതരണം മാറ്റി. ഫെബ്രുവരി 3-ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന അതേ ദിവസമാണ് ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം ഗവർണറുടെ അഭിസംബോധന മാത്രമേ നടക്കൂ എന്ന് നിയമസഭാ സെക്രട്ടറി ജനറൽ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 6-നോ ഏഴിനോ ആകും അവതരിപ്പിക്കുക. ധനമന്ത്രി ടി ഹരീഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ പേരിലുള്ള സർക്കാർ – ഗവർണർ പോര് കോടതി വരെ എത്തിയിരുന്നു. ബജറ്റ് പ്രസംഗത്തിന് ഗവർണർ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീട് ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഉറപ്പ് നൽകിയതോടെ സർക്കാർ ഹർജി പിൻവലിക്കുകയായിരുന്നു.
തെലങ്കാനയിൽ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ അയവ്; ബജറ്റവതരണം ഈ മാസം നടക്കും
