തെലങ്കാന പൊലീസ് വെടിവെപ്പ്; പ്രതികളുടെ മൃതദേഹങ്ങള്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കോടതി

Hyderabad encounter,Telangana ,doctor, rape-murder ,

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പൊലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഗാന്ധി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം ആറിനായിരുന്നു ഹൈദരാബാദ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ വെടിവെച്ച് കൊന്നത്. പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവരാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടറെ ഇവര്‍ ബലാത്സംഗത്തിനിരയാക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. നവംബര്‍ 28ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഷംഷാദ്ബാഗില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെക്കുകയായിരുന്നു.

Top