കൗമാരക്കാരിയെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍

rapes

ന്യൂഡല്‍ഹി: കൗമാരക്കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍.

എട്ടുമാസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ബാബാ സിയാ റാം ദാസ് എന്നയാളെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാബയുടെ വനിതാ അനുയായികളിലൊരാളാണു ഇവരുടെ ബന്ധുവായ പെണ്‍കുട്ടിയെ 50,000 രൂപയ്ക്ക് ബാബയ്ക്കു വിറ്റത്. ആദ്യം ലക്നോവിലേക്കും പിന്നീട് മിഷ്റിക്കിലെ ആശ്രമത്തിലേക്കും കൊണ്ടുവന്ന പെണ്‍കുട്ടിയെ ബാബ പീഡനത്തിനിരയാക്കുകയായിരുന്നു.

ബാബയും അനുയായികളും എട്ടുമാസക്കാലത്തിനിടെ മിക്ക ദിവസങ്ങളിലും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബാബ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള ഗേള്‍സ് സ്‌കൂളിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തിയെന്നും ബാബയ്ക്കെതിരേ പരാതിയുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാബ ഈ പെണ്‍കുട്ടികളെ കാഴ്ചവച്ചെന്നാണു പരാതി. ഈ കേസുകളില്‍ സിതാപുര്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Top