ഉത്തർപ്രദേശിൽ പതിനാറുകാരി പെൺകുട്ടിയെ യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

ലക്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 16 കാരിയായ പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി.

10 ദിവസം പെൺകുട്ടിയെ ക്രുരമായി ഉപദ്രവിച്ചെന്നും, ഇറച്ചി കഴിക്കാൻ നിർബന്ധിച്ചെന്നുമാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്.

അക്രം, അസ്ലം, അയ്യൂബ്, സലിം എന്നിങ്ങനെ നാല് യുവാക്കൾക്കെതിരേയാണ് പരാതി. ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :

”സെപ്തംബർ 6 ന് ന്യൂ മാണ്ഡിയിലെ കുക്കറ ഗ്രാമത്തിൽ താമസിക്കുന്ന അമ്മാവനെ കാണാൻ പോയ ശേഷം പെൺകുട്ടി  ഗ്രാമത്തിലെ ബസ്സ്‌സ്റ്റാന്‍ഡില്‍ ബസ് കാത്തുനിൽക്കുകയായിരുന്നു.

അവിടേയ്ക്ക് കാറില്‍ എത്തിയ യുവാക്കള്‍ മുസാഫര്‍ നഗറിലേക്കാണെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കറാന്‍ ക്ഷണിക്കുകയുമായിരുന്നു. യുവാക്കളെ നേരത്തെ പരിചയമുണ്ടായതിനാല്‍ പെണ്‍കുട്ടി കാറില്‍ കയറി.

എന്നാൽ കാറിൽ കയറിയ ഉടനെ പ്രതികൾ പെൺകുട്ടിയെ തോക്കു ചുണ്ടി പേടിപ്പിക്കുകയും കണ്ണുകൾ കെട്ടുകയും ചെയ്തു.

തുടർന്ന് പ്രതികൾ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ”

പ്രതികൾ ഇറച്ചി കഴിക്കാൻ നിർബന്ധിച്ചെന്നും, മതം മാറാൻ ആവശ്യപെട്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

സെപ്തംബർ 16 ന് ഗ്രാമീണ മേഖലയായ ഗംഗാ കനാൽ പാലത്തിനു സമീപം പെൺകുട്ടിയെ പ്രതികൾ മോചിപ്പിക്കുകയും, എന്നാൽ പോലീസിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികൾക്കെതിരെ പോക്‌സോ നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്.

അതേസമയം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഹിന്ദു സംഘടനകളും പ്രാദേശിക ബി.ജെ.പി. നേതാക്കളും ഭോപ പൊലീസ് സ്റ്റേഷനിൽ എത്തി.

Top