ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു ; ജോലി നഷ്ടമാവുക 5000 പേര്‍ക്ക്

tata

മുംബൈ: ടാറ്റ ടെലി സര്‍വീസസ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേ തുടര്‍ന്ന് ജോലി നഷ്ടമാവുക അയ്യായിരത്തോളം പേര്‍ക്ക്.

കടബാധ്യതയിലായ കമ്പനി ഉടനെതന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണറിയുന്നത്. 2018 മാര്‍ച്ച് 31ഓടെ കമ്പനിവിടണമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് കമ്പനി അറിയിപ്പും നല്‍കിയിട്ടുണ്ട്.

മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും.

കുറച്ചുപേര്‍ക്ക് ടാറ്റ സണ്‍സിന്റെതന്നെ മറ്റ് കമ്പനികളില്‍ തൊഴില്‍ നല്‍കാനുമാണ് പദ്ധതി. മറ്റ് ജോലികള്‍ക്ക് പ്രാപ്തയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക.

ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്. 1996ല്‍ ലാന്‍ഡ് ലൈന്‍ സേവനം നല്‍കിക്കൊണ്ടായിരുന്നു തുടക്കം.

ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശംമ്പളംകൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു കോടി രൂപവരെയാണ് സര്‍ക്കിള്‍ ഹെഡുകള്‍ക്ക് നല്‍കിവന്നിരുന്ന ശംമ്പളം. 2017 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം 5,101 ജീവക്കാരാണ് കമ്പനിയിലുള്ളത്.

ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമാണ് ടാറ്റ ടെലി സര്‍വീസസ്.

Top